ശ്രീമത് ഭഗവത് ഗീത

മലയാളത്തിലും ഇംഗ്ലീഷിലും വ്യാഖ്യാനം

My Photo
Name:
Location: Singapore
  • Back To Home Page
  • Sunday, February 28, 2016

    രണ്ടാം അദ്ധ്യായം:-സാംഖ്യയോഗം.
    അമ്പും വില്ലും തറയില്‍ വച്ച് ദുഃഖിതനായി തേര്‍ത്തടത്തില്‍ തളര്‍ന്നിരിക്കുന്ന അര്‍ജ്ജുനനെ കര്‍മ്മോന്മുഖനാക്കാനായി ശ്രീ ഭഗവാന്‍ ഉപദേശിക്കുന്ന ഉപനിഷത് രഹസ്യങ്ങള്‍ ആണ് ഗീത.
    അത് രണ്ടാം അദ്ധ്യായ്ത്തില്‍ 1-11 മുതല്‍ തുടങ്ങുന്നു. 
    ധര്‍മ്മ പുനഃസ്ഥാപനത്തിനായി അര്‍ജ്ജുനന്‍ ഈ യുദ്ധം ചെയ്താലേ മതിയാവൂ. ചെയ്യാതിരുന്നാല്‍ രാജ്യം മുഴുവന്‍ നശിക്കും. അതുകൊണ്ട് ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റെ യുദ്ധഭയത്തെ മാറ്റാനായി , ആത്മാവിന്റെ അനശ്വരതെയെ പറ്റിയും; യുദ്ധം ചെയ്യാതിരുന്നാലുള്ള അപവാദത്തെപ്പറ്റിയും, നിസ്വാര്‍ദ്ധമായി യുദ്ധം ചെയ്താല്‍ കിട്ടുന്ന സ്വര്‍ഗ്ഗത്തെ പറ്റിയും ഒക്കെ പറഞ്ഞ് പ്രേരിപ്പിക്കുന്നു,
    സ്വധര്‍മ്മത്തില്‍ നിന്ന് ഭയന്ന് പിന്മാറിയാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ വിവരിക്കുന്നു.
    ഈ യുദ്ധം ചെയ്യേണ്ടത് അര്‍ജ്ജുനന്റെ ധര്‍മ്മം ആണെന്ന് ശ്രീകൃഷ്ണന്‍ ഓര്‍മ്മപ്പെടുത്തുന്നു. കാരണം ലോകത്ത് അധര്‍മ്മം പെരുകിയാല്‍ ലോകം മുഴുവന്‍ നശിക്കും. ക്രൂരനായ ദുര്യോധനന്റെ ഭരണം രാജ്യം മുടിപ്പിക്കും. അതിനാല്‍ രാജ്യത്തെ/ജനങ്ങളെ രക്ഷിക്കാനായി അര്‍ജ്ജുനന്‍ ഈ യുദ്ധം ചെയ്താലേ മതിയാവൂ..
    അര്‍ജ്ജുനന്‍ യുദ്ധം ചെയ്യാതിരുന്നാല്‍ രാജ്യം മുഴുവന്‍ നശിക്കും.
    അതുകൊണ്ട് ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റെ യുദ്ധഭയത്തെ മാറ്റാനായി , ആത്മാവിന്റെ അനശ്വരതയെ പറ്റിയും യുദ്ധം ചെയ്യാതിരുന്നാലുള്ള അപവാദത്തെപ്പറ്റിയും നിസ്വാര്‍ദ്ധമായി യുദ്ധം ചെയ്താല്‍ കിട്ടുന്ന സ്വര്‍ഗ്ഗത്തെ പറ്റിയും ഒക്കെ പറഞ്ഞ് പ്രേരിപ്പിക്കുന്നു..
    ശരീരം നശ്വരം ആണെന്നും ആത്മാവ് മാത്രമേ സത്യമായുള്ളൂ എന്നും,ആത്മാവിനു ജനനവും മരണവും ഇല്ല എന്നും അത് അനശ്വരം ആണ് എന്നും, അതിനാല്‍ നീ ആരെയും കൊല്ലുന്നുമില്ല, കൊല്ലിക്കുന്നുമില്ല, നിന്റെ ക്ഷത്രിയ ധര്‍മ്മം ചെയ്യുക മാതമാണ്.. എന്നുമുള്ള വെളിപ്പെടുത്തല്‍ തന്നെ അര്‍ജ്ജുനനെ ശാന്തനാക്കുന്നു..
    [രണ്ടാം അദ്ധ്യായം മുപ്പതാം ശ്ലോകം വരെ (2,30)]
    30 മുതല്‍ 37 വരെ സ്വധര്‍മ്മം ചെയ്യാതിരുന്നാല്‍ വരാവുന്ന അപമാനവും മറ്റും എടുത്തുകാട്ടിക്കൊടുക്കുന്നു ശ്രീക്ര്ഷ്ണ പരമാത്മാവ്.
    38 മുതല്‍ 53 വരെ, കര്‍മ്മയോഗത്തെ പറ്റി വിവരിക്കുന്നു. നിഷ്കാമ കര്‍മ്മം (ഫലപ്രതീക്ഷകൂടാതെയുള്ള കര്‍മ്മം) ജ്ഞാനനിഷ്ഠ പ്രാപ്തമാക്കും എന്നും , ബുദ്ധി ആത്മാവില്‍ ഉറച്ച് പരമപദത്തെ പ്രാപിക്കും എന്നും വ്യക്തമാക്കുന്നു.
    അപ്പോള്‍ അര്‍ജ്ജുനന്‍ അങ്ങിനെയുള്ള സ്ഥിതപ്രജ്ഞന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് ഭഗവാനോട് ചോദിക്കുന്നു.
    55 മുതല്‍ 72 വരെ ഭഗാന്‍ സ്ഥിതപ്രജ്ഞന്റെ ലക്ഷണങ്ങള്‍ വിവരിക്കുന്നു.
    (ഭഗവത് ഗീതയുടെ ഒരു സമ്മറിയാണ് രണ്ടാം അദ്ധ്യായം. കര്‍മ്മയോഗം ജ്ഞാനയോഗം ധ്യാനയോഗം, സ്ഥിതപ്ര്ജ്ഞന്റെ ലക്ഷണം ഒക്കെ ചെറുതായി വിവരിക്കുന്നുണ്ട്)
    മൂന്നാം അദ്ധ്യായം മുതല്‍ ഓരോ യോഗങ്ങള്‍ കൂടുതല്‍ വിസ്തരിച്ച് ഉപദേശിക്കുന്നു..
    ***

    0 Comments:

    Post a Comment

    << Home